Saturday, May 15, 2010

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

കണിക്കൊന്ന


അടച്ചിട്ട ജാലകപ്പഴുതിലൂടെ
സൂര്യന്റെ കതിരൊളി ചോദിച്ചു മെല്ലെ.....
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇന്നു നിന്‍ മാവേലി വാണ നാട്ടില്‍
മഞ്ഞ കണിക്കൊന്ന പൂത്ത നാട്ടില്‍
വിഷുവെത്തി! വിഷുവെത്തി! അറിഞ്ഞതില്ലേ?
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇല്ലെനിക്കാവില്ലെന്‍ കണ്‍ തുറക്കാന്‍ !
ആ സുന്ദര സ്വപ്നത്തിലാണ്ടുപോയെന്‍ മനം!
മനസില്‍ തെളിയുന്നു വെള്ളോട്ടുരുളിയും
ചക്കയും , മാങ്ങയും ,കായ്കനികളും ,
മഞ്ഞക്കതിരൊളി വീശുന്ന കൊന്നയും ,
നീലക്കാര്‍ വര്‍ണന്റെ സുന്ദര ബിംബവും ,
കോടിയും ,സ്വര്‍ണ്ണവും ,വെള്ളിയും , ധാന്യവും ,
ഏഴു തിരിയിട്ട നിലവിളക്കും ,
നല്ലൊരു നാളെ തന്‍ കണി കാണുവോളം
കണ്‍കള്‍ അടച്ചു പിടിക്കുന്നൊരമ്മ തന്‍ കരങ്ങളും ,
പിന്നെ പുലര്‍കാലം , ഓമനക്കയ്യിലായ്
മുത്തശ്ശന്‍ വച്ചു നീട്ടുന്നൊരാ കൈനീട്ടവും
ഓര്‍ക്കുന്നു ഞാന്‍ ....മനസു വിങ്ങുന്നുവോ?
സ്വപ്നങ്ങല്‍ പൂക്കാത്ത ഈ മരുഭൂമിയില്‍ ?
വേണ്ടെന്നെ വിളിക്കാതെ മടങ്ങു നീ കതിരേ...
ഈ സുന്ദര സ്വപ്നത്തിന്‍ മായിക ലോകത്തില്‍
തെല്ലിട ഞാനിനിയും മയങ്ങിടട്ടെ!......
ഇല്ല വരുവാനാകില്ലെനിക്കീ
സുന്ദര വിഷുക്കാല സ്വപ്നത്തില്‍ നിന്നും..... !

Friday, May 14, 2010

ഒറ്റ്‌

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍

പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍

ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌

മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,

തോന്നലെന്നോതി ഞാന്‍; എങ്കിലും...

ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ

കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.

നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ

പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും

പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ

ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.

നീല വലംപിരി ശംഖുപുഷ്പങ്ങളില്‍

തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.

വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്‍

ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.


കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം

ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌

നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ

തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,

ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,

ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി

തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍

നിത്യം മുറിച്ചുമുണക്കിയും രാപ്പകല്

‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...

തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു

രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.


നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍

നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,

നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും

ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...

നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്

‍ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...

നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ

നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം

പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.


ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ

ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000

Tuesday, May 11, 2010

രക്തപുഷ്പം


ദുഃഖമാം ചുടലക്കാട്ടില് വിരഹത്തിന് ചിത കൂട്ടി



സ്വയം ദഹിപ്പാനൊരുങ്ങി ഞാനിരുപ്പൂ


വരിക…….ശവം തീനികളേ…..


എന്റെ മജ്ജയും മാംസവും എടുത്തു കൊള്ക….


വര്‍ണ്ണസ്വപ്നങ്ങള് മാഞ്ഞുപോവതും


കണ്ടിരുന്നൊരിരു നേത്രങ്ങളുണ്ടെനിയ്ക്ക്


കണ്ണുനീരുപ്പുറഞ്ഞ് ദ്രവിച്ചൊരാ


കണ്‍കളെ ഇനി നിങ്ങള് ചൂഴ്ന്നെടുക്കൂ


രക്തം കുടിച്ചുന്മാദ നൃത്തം ചവിട്ടും


രാത്രി തന് പ്രിയ നിശാചാരികളെ വരിക


എന്റെ ധമനികളെ കടിച്ചു പൊട്ടിക്കുക


സിരയിലൂടൊഴുകുന്ന അവസാനതുള്ളി ചോരയും


കുടിച്ചു നിങ്ങള് ദാഹം ശമിപ്പിക്കുക


നിര്‍ലജ്ജമായെന് ജഡത്തെ നിങ്ങള്


ഒന്നായ് പങ്കിട്ടെടുത്തു കൊള്ക


അസ്ഥിക്കൂട്ടിലായ് തുടിയ്ക്കുമെന് ഹൃദയത്തെ കണ്ടുവോ


ചോരയിറ്റുമാ രക്തപുഷ്പത്തെയെനിക്ക് തന്നേക്കുക


അതിനുള്ളിലായ് നിറഞ്ഞു നില്‍പ്പൂ


എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ മുഖം


ദംഷ്ട്രകളാല് നിങ്ങളാ മുഖം മുറിയ്ക്കായ്ക


നഖങ്ങളാല് ആ മുഖം വികൃതമാക്കായ്ക്


എന് ദേഹവും ദേഹിയും എടുത്തു കൊള്ക


ചലനമറ്റ ചേതനയും നിങ്ങളെടുത്തോള്ക


ജീവനാം പക്ഷി ചിറകടിച്ചുയരുവോളം മാറോട് ചേര്‍ക്കാന്


ആ മുഖം മാത്രം പകരമായേകീടമോ…?

Monday, May 10, 2010

രാധ....!!!

 
രാധ,ഇവളെന്‍ രാധ
യദുകുല രാധയല്ല
കൃഷ്ണനുമില്ല..ഓടകുഴല്‍ നാദവുമില്ല!
കാല പ്രമാണങ്ങളില്‍ പുനര്‍ജനിപ്പൂ--
പുഴുകുത്തില്‍ വീണു അമര്‍ന്ന ജീവിതങ്ങളില്‍ ഒന്നുമാത്രം!
ജീവിത പന്ഥാവില്‍ നഷ്ടമായ പാവ നാടകത്തിലെ--
ആടി തിമിര്‍ക്കും കഥാപാത്രങ്ങളില്‍ ഒന്നു മാത്രം!!

നിഷ്കളങ്കമാം ബാല്യങ്ങളില്ല
മോഹങ്ങള്‍ പൂക്കുന്ന കൌമാരങ്ങളില്ല
യൌവനത്തിന്റെ ചോര തുടിപ്പുകളും എന്നേ മറഞ്ഞു.!
എന്നിട്ടും..
പിറവിക്കു മുന്‍പ്..മണ്ണില്‍ പുതഞ്ഞ ഭൂതകാലാവശിഷ്ടളില്‍--
അവള്‍ തേടുന്നു സ്വന്തമച്ഛന്റെ മുഖം.!
കളീകൂട്ടുക്കാര്‍ ഇല്ലാതെ
ചിതറി തെറിച്ച വളപൊട്ടില്‍ ഒരു പുല്‍ നാമ്പ് കൊതിച്ചു!
കള്ളിതോഴന്‍ ഇല്ലാതെ
ഹൃദയത്തില്‍ അടവെച്ചു വിരിയിച്ച മയില്‍ പീലി തുണ്ടില്‍ ‍
സ്വപ്‌നങ്ങള്‍ നെയ്തു!

ചില്ല് വിളകിന്റെ കൈത്തിരി വെട്ടത്തില്‍
ഏകാന്തതയുടെ അഗാത ഗര്‍തത്തിലൊരു നിഴല്‍ കൂത്ത് നാടകം !!
കുടുംബ ഭാരങ്ങളില്‍ കരിതിരിയായി എരിഞ്ഞു തീരുന്ന അമ്മയില്‍ -
നിന്ന് ഉള്‍വലിഞ്ഞു പോയിവള്‍!
മുന്‍പേ പറന്നവരോടൊപ്പം പറക്കാന്‍..
ചിറകുകള്‍ ഇല്ലാതെ പോയിവള്‍ക്ക്!

കണ്ണുനീര്‍ കുരുതി കളത്തില്‍ ലയിച്ചു ഒരു തേങ്ങലായി!
മൌനത്തിന്റെ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ട-
പൊട്ടിയ തകര ചെണ്ട പോല്‍
നിശബ്ധയാം യാമങ്ങളില്‍ അവള്‍ സ്വന്തം നിഴലില്‍ ഉരുകി ഒലിച്ചു..!
നിലവിളക്കിനു കരിയാക്കിയവര്‍ അന്തകാരം പകരം കൊടുത്തു !.

ഒരു നാള്‍ വരും
നിലാവുള്ള രാത്രികളില്‍ ഒന്നില്‍ നിന്റെ
നിഴലുകല്കു ചിറകുകള്‍ വിടരും..!!
ഒരു നക്ഷത്രമെന്കിലും നിന്റെ വിരല്‍ തുമ്പിനെ തഴുകും !!
കത്തിയമര്‍ന്ന വെണ്ണീരില്‍ നിന്നൊരു പക്ഷി ഉയരും..!!
അത് നിന്റെ സ്വപ്നങ്ങളെ തലോടും..!!
അതിനു മുന്‍പേ ഈടുകൊള്‍ക്ക എന്റെ ഉള്ളിലെ ഈ ഉള്‍തുടിപ്പുകള്‍.

അധികമാകിലോരിക്കലും -
ഞാനെന്റെ ജീവിതം ആ കാല്‍ പാദങ്ങളില്‍--
സമര്‍പ്പിച്ചാല്‍ കൂടി..!!!